Thursday, 14 January 2021

സിഗ്നൽ മൊബൈൽ മെസഞ്ചർ

സർക്കാർ വകുപ്പുകളും പൊതുമേഖലാസ്ഥാപനങ്ങളും തങ്ങൾ വാട്സാപ്പിലൂടെ നൽകുന്ന സേവനങ്ങൾ സ്വതന്ത്രസോഫ്റ്റ്‌വെയർ അധിഷ്ടിതമായ സിഗ്നൽ (Signal) പോലുള്ള സംവിധാനങ്ങൾ വഴിയാക്കുന്നതാണു നല്ലത്. 
 
ഇപ്പോഴുണ്ടായ സ്വകാര്യത (privacy) പ്രശ്നം മാത്രമല്ല ഇതിനു കാരണം. സർക്കാരിനോ പൊതുജനങ്ങൾക്കോ ഒരു നിയന്ത്രണവുമില്ലാത്ത സ്വകാര്യ സംവിധാനങ്ങൾ പൊതു ആവശ്യത്തിനു ഉപയോഗിക്കുന്നത് ശരിയല്ല. സർക്കാർ സ്കൂളുകളും ബാങ്കുകളും ഉൾപ്പടെ നിരവധി സ്ഥാപനങ്ങൾ information dissemination നു വേണ്ടി വാട്സാപ്പ് ഗ്രൂപ്പുകൾ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് മാത്രം ഇത്തരം proprietary software ഉപയോഗിക്കാൻ നിർബന്ധിതരായ ഒരുപാട് പേരുണ്ട്. ഇത് ശരിക്കും ഇത്തരം സ്വകാര്യ-കുത്തക കമ്പനികൾക്ക് അർഹമല്ലാത്ത നേട്ടമുണ്ടാക്കി കൊടുക്കുന്നുണ്ട്.
 
സിഗ്നൽ (https://signal.org) ഒരു സ്വതന്ത്ര ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ്. പൂർണ്ണമായും സ്വതന്ത്രസോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിർമിച്ച ഈ ആപ്പിൽ പരസ്യങ്ങളോ, നിങ്ങളെ നിങ്ങളറിയാതെ നിരീക്ഷിക്കുന്ന ട്രാക്കറുകളോ ഇല്ല. അങ്ങനെയെന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കാൻ അതിൻ്റെ സോഴ്സ്കോഡും (https://github.com/signalapp) ലഭ്യമാണു.

Saturday, 11 April 2020

ക്വാഡ്‍ലിബറ്റ് - സംഗീതപ്രേമികൾക്കായുള്ള ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയർ


പലവിധത്തിലുള്ള പാട്ടുകളും അതിന്റെ പിന്നണിക്കാരെയും വരികളും പാട്ടിനെ കുറിച്ചുള്ള മറ്റു വിവരങ്ങളും ശേഖരിച്ച് സൂക്ഷിക്കുന്നവർക്കു വേണ്ടിയുള്ള ഒരു സോഫ്റ്റ്‍വെയറിനെ കുറിച്ചാണു് ഈ കുറിപ്പ്.

നമ്മുടെ ഗാനശേഖരത്തിൽ ഫയലുകളുടെ എണ്ണം കൂടുന്നതിനു അനുസരിച്ച് അത് നല്ല രീതിയിൽ അടുക്കി വയ്ക്കുന്നത് ഒരു വലിയ പണിയാണു്. സംഗീത ആൽബത്തിന്റെ പേരിൽ ഫോൾഡർ ഉണ്ടാക്കി, അതിൽ പാട്ടിന്റെ വരിയുടെ പേരിലുള്ള ഫയലുകളിലാണ് പലപ്പോഴും നമ്മൾ പാട്ടുകൾ സൂക്ഷിക്കുന്നത്. ഇങ്ങനെ സൂക്ഷിക്കുന്ന പാട്ടുകളിൽ നിന്നും നമുക്ക് ഇഷ്ടപ്പെട്ട ഗായകരുടെയും സംഗീതസംവിധായകുരുടെയും ഗാനരചയിതാക്കളുടെയും പാട്ടുകൾ തെരഞ്ഞെടുക്കുന്നത് അത്ര എളുപ്പമല്ല. സാധാരണഗതിയിൽ, ഫോൾഡറിലോ ആല്ലെങ്കിൽ ഫയലിന്റെ പേരിലോ പാട്ടിന്റെ പിന്നണിക്കാരുടെ പേര് ഉൾപ്പെടുത്തുന്നതാണ് ഒരു കുറുക്കുവഴി. എന്നാൽ ഇങ്ങനെ കൊടുക്കുന്ന വിവരങ്ങൾ കമ്പ്യുട്ടറിലെ പാട്ടുപെട്ടി (music player) ഉപയോഗിച്ച് തെരയാനോ തിരിച്ചറിയാനോ പലപ്പോഴും സാധിക്കില്ല.

ഇത്തരം സന്ദർഭങ്ങളിലാണു് MP3/OGG ഫയലുകളിലെ മെറ്റാഡാറ്റ (metadata) സഹായകരമാവുന്നത്. പിന്നണിക്കാരുടെ പേരും പാട്ടിന്റെ വരികളും മറ്റു വിവരങ്ങളും മെറ്റഡാറ്റ ടാഗായി (tag) പാട്ടിനൊപ്പം സൂക്ഷിച്ചുവയ്ക്കുകയാണെങ്കിൽ,പാട്ടുകൾ ഒരു മ്യുസിക് ലൈബ്രറി ആപ്ലിക്കേഷനിൽ നന്നായി അടുക്കി വയ്ക്കാനാകും. മാത്രമല്ല പ്ലെയർ പാടുമ്പോൾ ആ വിവരങ്ങൾ നമുക്ക് കാണിച്ചു തരികയും ചെയ്യും. പാട്ടുകൾ ഗ്രുപ്പ് (group) ചെയ്യാനും ക്രമപ്പെടുത്താനും (sort) ടാഗുകൾ ഉപയോഗിക്കാം.
സാധാരണയായി ഉപയോഗിക്കുന്ന ചില ടാഗുകൾ ഇവയാണു്:
  • Title
  • Album
  • Composer
  • Artist
  • Lyricist
  • Genre
  • Language
  • Date
  • Performer
  • Comment
OGG ഫയലുകളിൽ VorbisComment എന്ന മെറ്റഡാറ്റ ഫോർമാറ്റാണു ഉപയോഗിക്കുന്നത്. കൂടുകൽ വിവരങ്ങൾക്കായി https://wiki.xiph.org/VorbisComment സന്ദർശിക്കുക.

MP3 ഫയലുകളിൽ ID3 എന്ന സ്റ്റാൻഡേർഡിലാണു് ടാഗുകൾ നിർവചിച്ചിരുക്കുന്നത്. നിലവിലുള്ള മിക്ക MP3 ഫയലുകളിലും ഉപയോഗിക്കുന്നത് 2000-ൽ പുറത്തിറങ്ങിയ ID3 version 2.4 ആണു്. ID3 യെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി http://id3.org സന്ദർശിക്കുക.  ഇപ്പോൾ വിപണിയിൽ ലഭ്യമായ മിക്കവാറും എല്ലാ പ്ലെയറുകളിലും മെറ്റഡാറ്റ കാണാനുള്ള സൗകര്യമുണ്ട്. എന്നാൽ അപൂർവ്വം പ്ലെയറുകളിലെ അതിൽ മാറ്റം വരുത്താനുള്ള (Edit) സൗകര്യമുള്ളൂ. അതിൽ തന്നെ വളരെ അപൂർവ്വം പ്ലെയറുകളിൽ മാത്രമേ ID3v2.4 -ൽ പ്രസ്താവിച്ചിട്ടുള്ള എല്ലാ ടാഗുകളും മാറ്റാൻ പറ്റുള്ളൂ. അത്തരം ഒരു മ്യുസിക് പ്ലെയറും ലൈബ്രറി മാനേജറുമാണു് ക്വാഡ്‍ലിബറ്റ് (Quodlibet).
ഗ്നു/ലിനക്സിലും, വിൻഡോസിലും മാക് ഓഎസിലും പ്രവർത്തിക്കുന്ന പൈത്തൺ (Python) അധിഷ്ടിതമായ ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണു (Free and Open Source Software) ക്വാഡ്‍ലിബറ്റ്. ഇതിനെ ഒരു മ്യുസിക് പ്ലെയറായും മ്യുസിക് ലൈബ്രറിയായും മെറ്റഡാറ്റ എഡിറ്ററായും ഉപയോഗിക്കാം. ഫെഡോറ, ഉബുണ്ടു, ഡെബിയൻ, ആർച്ച് എന്നീ ഗ്നു/ലിനക്സ് വകഭേദങ്ങളിലും ഫ്ലാറ്റ്പാക്കിലും (Flatpak) ഇത് ലഭ്യമാണു്. കൂടുതൽ വിവരങ്ങൾക്കും ഇൻസ്റ്റാൾ ചെയ്യാനും https://quodlibet.readthedocs.io എന്ന സൈറ്റ് സന്ദർശിക്കുക.

ഇൻസ്റ്റാൾ ചെയ്തു, ആദ്യത്തെ പ്രാവശ്യം റൺ ചെയ്യുമ്പോൾ ക്വാഡ്‍ലിബറ്റ് നമ്മുടെ പാട്ടുകൾ സൂക്ഷിച്ചു വച്ചിരിക്കുന്ന ഫോൾഡർ ചോദിക്കും.

"Scan Library" ബട്ടൺ അമർത്തുന്നതോടെ നമ്മൾ സൂക്ഷിച്ചിരിക്കുന്ന പാട്ടുകളുടെ മെറ്റാഡാറ്റ ക്വാഡ്‍ലിബറ്റ് വായിച്ചെടുക്കും.
പാടിക്കൊണ്ടിരിക്കുന്ന പാട്ടിന്റെ പിന്നണിക്കാരുടെ പേരുകളും, ആൽബത്തിന്റെ പേരും അതിന്റെ ചിത്രവുമൊക്കെ (Album Art) പ്ലെയറിൽ നമുക്ക് കാണാനാകും. പാട്ടുകൾ കാണിക്കുന്ന സെക്ഷൻ ഹെഡറിൽ റൈറ്റ്-ക്ലിക്ക് ചെയ്ത് അവിടെ കാണിക്കുന്ന നിരകൾ (columns) മാറ്റി നമുക്കാവശ്യമുള്ള ടാഗുകൾ കാണിക്കാം.
മെറ്റഡാറ്റയെ ചൂഷണം ചെയ്യുന്ന രീതിയാണു ക്വാഡ്‍ലിബറ്റിനെ മറ്റുള്ള മ്യുസിക് പ്ലെയറുകളിൽ നിന്നും മാറ്റി നി‍ർത്തുന്ന പ്രധാന സവിശേഷത. സാധാരണയുള്ള പ്ലെയറുകളിൽ ഒരു ടാഗിന് ഒരു വില (value) മാത്രമേ കൊടുക്കാനാകൂ. ഒരു യുഗ്മഗാനത്തിന്റെയോ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ ഗായകർ പാടിയ പാട്ടിന്റെയൊ പാട്ടുകാരുടെ പേര് കൊടുക്കുമ്പോൾ അത് Artist എന്ന ടാഗിൽ കോമ, സെമി-കോളൻ അല്ലെങ്കിൽ സ്ലാഷ് (/) എന്നിവ ഉപയോഗിച്ച് എഴുതണം. ഉദാഹരണമായി, കെ. ജെ യേശുദാസും കെ. എസ്. ചിത്രയും ചേർന്ന് പാടിയ പാട്ട് താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു രീതിയിൽ എഴുതണം:
Artist=K. J. Yesudas / K. S. Chithra
Artist=K. J. Yesudas, K. S. Chithra
Artist=K. J. Yesudas; K. S. Chithra
ഇങ്ങനെ എഴുതിയാൽ കെ. ജെ യേശുദാസ് പാടിയ പാട്ടുകൾ തെരയുമ്പേൾ അദ്ദേഹം പാടിയ യുഗ്മഗാനങ്ങൾ ഒരിക്കലും വരില്ല. അതു പോലെ, ചിത്രയുടെ പേരു വച്ച് തെരഞ്ഞാൽ അവർ പാടിയ യുഗ്മഗാനങ്ങൾ കിട്ടില്ല. അതു മാത്രമല്ല,  K. J. Yesudas / K. S. Chithra, K. J. Yesudas / Sujatha Mohan, K. J. Yesudas / Ambili എന്നിങ്ങനെ non-atomic ആയിട്ടായിരിക്കും ഡാറ്റാബേസിൽ സൂക്ഷിക്കുക.
ഒരു ടാഗ് തന്നെ മെറ്റാഡാറ്റയിൽ പലപ്രാവശ്യം ആവർത്തിക്കാൻ ID3v2 സ്റ്റാൻഡേർഡ് അനുവദിക്കുന്നുണ്ട്. ഉദാഹരണമായി, ക്വാഡ്‍ലിബറ്റിൽ താഴെ കൊടുത്തിരിക്കുന്നതു പോലെ എഴുതാം. 
Artist=K. J. Yesudas
Artist=K. S. Chithra
മെറ്റഡാറ്റയിൽ ഇങ്ങനെ എഴുതിയാൽ കെ. ജെ യേശുദാസിന്റെ പാട്ടുകൾ തെരഞ്ഞാൽ അദ്ദേഹം പാടിയ യുഗ്മഗാനങ്ങളും കിട്ടും. സൂക്ഷിക്കുക: ചില മൊബൈൽ പാട്ടുപെട്ടികൾ ഇത്തരത്തിൽ ആവർത്തിക്കുന്ന ടാഗുകൾ എല്ലാം കാണിക്കില്ല. foobar2000 എന്ന ആൻഡ്രോയിഡ് ആപ്പ് ഇതിനൊരു അപവാദമാണു്. foobar2000ൽ ഒരേ ടാഗ് ആവർത്തിച്ചാലും മുകളിൽ പറഞ്ഞതുപോലെ തെരയാം.

ഒരു ഗാനം എഴുതിയത് (Lyricist) രണ്ട് പേർ ചേർന്നാണെങ്കിലും ഇതു പോലെ കൊടുക്കണം.പാട്ടെഴുതിവരുടെ പേരുകൾ ഇങ്ങനെ കൊടുക്കാം
Lyricist=Vaali
Lyricist=Bichu Thirumala
Composer, Artist, Lyricist, Performer എന്നിങ്ങനെ ആൾക്കാരുടെ പേരുകൾ വരുന്ന ടാഗുകൾ ഒരുമിച്ച് ഗ്രൂപ്പ് ചെയ്യാനുള്ള കഴിവാണു് മറ്റൊരു സവിശേഷത. ഒരു കലാകാരന്റെ പാട്ടുകൾ, അത് അയാൾ എഴുതിയതാവട്ടെ ഈണം നൽകിയതാവട്ടെ അല്ലെങ്കിൽ പാടിയതാവട്ടെ, അത്തരത്തിലുള്ള എല്ലാ പാട്ടുകളും വളരെ എളുപ്പം തിരഞ്ഞെടുക്കാൻ പറ്റും. ഉദാഹരണമായി, സംഗീതസംവിധായകൻ എം. ജി. രാധാകൃഷ്ണൻ പാടിയതും സംഗീതം ചെയ്തതുമായ എല്ലാ ഗാനങ്ങളും ക്വാഡ്‍ലിബറ്റിൽ കൃത്യമായി ടാഗ് ചെയ്തിട്ടുണ്ടെങ്കിൽ ഒറ്റ ക്ലിക്കിൽ ലഭിക്കും.

പിന്നണിയിലെ കലാകാരന്മാരെ കുറിച്ചുള്ള വിവരങ്ങൾ മാത്രമല്ല മെറ്റഡാറ്റായിൽ ഉൾപ്പെടുത്താവുന്നത്. കമന്റ് (Comment) ടാഗ് ഉപയോഗിച്ച് നമുക്കിഷ്ടമുള്ള മറ്റു വിവരങ്ങൾ മെറ്റഡാറ്റയിൽ ചേർക്കാവുന്നതാണ്.
ക്വാഡ്‍ലിബറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത അതിനോപ്പം വരുന്ന എക്സ് ഫാൽസോ (Ex Falso) എന്ന മെറ്റഡാറ്റ എഡിറ്ററാണു് (metadata editor). പാട്ട് പാടിക്കൊണ്ടിരുക്കുമ്പോൾ തന്നെ ടാഗുകളിൽ മാറ്റം വരുത്താൻ എക്സ് ഫാൽസോയ്ക്ക് സാധിക്കും. ക്വാഡ്‍ലിബറ്റ് ഇല്ലാതെയും എക്സ് ഫാൽസോ ഇൻസ്റ്റാൾ ചെയ്യാം.

ടാഗുകളിൽ മാറ്റം വരുത്താൻ പാട്ടിന്റെ പുറത്ത് റൈറ്റ്-ക്ലിക്ക് ചെയ്തു "Edit Tags" തെരഞ്ഞെടുക്കുക, അതിനു ശേഷം താഴെ കാണുന്ന എഡിറ്ററിൽ ടാഗുകൾ മാറ്റാം.

മുകളിൽ പറഞ്ഞതു പോലെ എക്സ് ഫാൽസോയിലും ടാഗുകൾ ആവർത്തിക്കാൻ പറ്റും. യൂണിക്കോഡ് ഉപയോഗിച്ച് മലയാളത്തിലും ടാഗുകളുടെ വില കൊടുക്കാൻ പറ്റും. നേരത്തെ പറഞ്ഞതു പോലെ, ഫയലിന്റെ പേരിലുള്ള വിവരങ്ങൾ എഡിറ്റർ ഉപയോഗിച്ച് മെറ്റഡാറ്റയാക്കി മാറ്റാം. അതിനായി "Tags From Path" എന്ന ടാബ് തെരഞ്ഞെടുത്ത് അതിൽ അനുയോജ്യമായ pattern കൊടുക്കുക.

നമ്മൾ കൊടുക്കുന്ന വിവരങ്ങൾ എക്സ് ഫാൽസോ ഓർത്തുവയ്ക്കുകയും പിന്നീട് അതേ പേരുകളുടെ ആദ്യത്തെ അക്ഷരങ്ങൾ ടൈപ്പ് ചെയ്താൽ സൂചകങ്ങൾ തരും.

ക്വാഡ്‍ലിബറ്റിലെ ഒരു പേരായ്മ ആൽബം ആർട്ട് (Album Art) മാറ്റാൻ പറ്റില്ല എന്നതാണ്. അതിനായി ഈസിടാഗ് (Easytag) പോലെയുള്ള സോഫ്റ്റ്‍വെയർ ഉപയോഗിക്കണം. പക്ഷെ ഈസിടാഗ് Lyricist പോലുള്ള ചില ടാഗുകൾ നഷ്ടപ്പെടുത്തും. അതുകൊണ്ട് ആൽബം ആർട്ട്  മാറ്റണമെന്നുണ്ടെങ്കിൽ ആദ്യം ഈസിടാഗ് ഉപയോഗിച്ച് ആൽബം ആർട്ട് ചേർക്കുക. അതിനുശേഷം എക്സ് ഫാൽസോയിൽ എഡിറ്റു ചെയ്യുക.

ഒരു സംഗീതസൃഷ്ടിയുടെ പിന്നണിയിൽ പ്രവർത്തിച്ചവരെ കൃത്യമായി ടാഗ് ചെയ്തു വയ്ക്കുന്നത് ഒരു തരത്തിൽ അവരുടെ കഴിവുകളെ അംഗീകരിക്കുന്നതിനു തുല്യമാണു്. ക്വാഡ്‍ലിബറ്റിൽ പാട്ടുകൾ അടുക്കി വയ്ക്കുന്നതും ആസ്വദിക്കുന്നതും ഒരു പുതിയ ഒരനുഭവം ആയിരിക്കും എന്നു വിശ്വസിക്കുന്നു.

References:
https://quodlibet.readthedocs.io
https://wiki.xiph.org/VorbisComment
http://id3.org
https://wiki.gnome.org/Apps/EasyTAG
https://en.wikipedia.org/wiki/ID3 

Monday, 26 January 2015

Cinnamon Desktop on Fedora 21

GNOME Classic was originally intended to be a replacement of GNOME 2 after the release of GNOME 3. In addition, it also served as a lightweight replacement of GNOME 3 in older hardware which couldn't afford the graphical effects. However, the classic mode started gaining weight after each release and now it has reached a point were it is hardly usable. I tried with GNOME Classic in Fedora 21 and it's really a beast which is very difficult to tame. The settings app doesn't seems to work; couldn't add input methods; Files (Nautilus) came up as an intruder; too many clicks to open an application.

There were too many issues, so I tried various other Desktop Environments such as LXDE, MATE and Cinnamon.Out of these, Cinnamon doesn't have an official fedora spin so far.  An unofficial spin maintained by Dan Book is maintained here: https://fedoraproject.org/wiki/Cinnamon_Spin. Hope we will have an official Fedora Cinnamon spin soon.

Meanwhile, for someone who likes to have  a clean install of Cinnamon on existing Fedora 21 Workstation, here are the steps:

Step 1:
Boot the machine and switch to a text console and login as root. Do not login to GNOME desktop. You can get a text console by pressing Alt+F2.

Step 2:
Remove packages related to GNOME. LightDM seems to be better than gdm for Cinnamon, so it's better to remove gdm.
# yum remove gnome*
# yum remove gdm
Step 3:
Install Cinnamon Desktop Group using yum
# yum group install @cinnamon-desktop
Once yum is completed, you can reboot the machine and login using Cinnamon Desktop. You might need to install RhythmBox and Gnote if required.

Friday, 18 November 2011

Starting MySQL Server in Fedora 16

The selinux-policy package in Fedora 16 had a bug which prevents MySQL server from starting when SELinux is in enforcing mode. Fedora has released an update for selinux-policy which can be updated from updates-testing repository.

To install thisupdate run the following command:
yum update selinux-policy --enablerepo=updates-testing

The relevant error messages in /var/log/message:
Nov 17 18:44:12 es016 kernel: [  172.476165] type=1400 audit(1321535652.092:14): avc:  denied  { read } for  pid=1907 comm="mysqld_safe" path="/bin/bash" dev=dm-1 ino=396459 scontext=system_u:system_r:mysqld_safe_t:s0 tcontext=system_u:object_r:shell_exec_t:s0 tclass=file
Nov 17 18:44:12 es016 systemd[1]: mysqld.service: control process exited, code=exited status=127
Nov 17 18:44:12 es016 systemd[1]: mysqld.service holdoff time over, scheduling restart.
Nov 17 18:44:12 es016 systemd[1]: Job pending for unit, delaying automatic restart.
Nov 17 18:44:12 es016 systemd[1]: Unit mysqld.service entered failed state.

More details:
Bug Report: RHBZ #754072
Package update: https://admin.fedoraproject.org/updates/selinux-policy-3.10.0-56.fc16


Tuesday, 24 May 2011

GNOME 3 - A Quick Review

I have been experimenting with the latest and greatest version of GNOME desktop for the last 4 days. I was allured by the Simply Beautiful tag line of GNOME 3, and it was not completely wrong. The new desktop is really clean, simple and elegant. But there are some usability issues which made me crazy while using the new desktop. I did an upgrade to the beta release of Fedora 15 to test GNOME 3.


I don’t want to re-iterate all the fancy features of GNOME 3 which have been discussed else where. This scribbling is basically about the issues I faced while using the desktop and I'm not sure whether it qualifies as a review. May be the issues I faced are side-effects of a better desktop architecture and it’s due to my ignorance or unfamiliarity with GNOME 3.


The notable change in the new desktop is the absence of the bottom panel, which saved some space for the opened windows, but it costs several clicks to re-open a window. In GNOME 2, I need only a single click to re-open a window from the bottom panel, but in 3 I have to click on the Activities, and then click on the Favourites icon to get the previously opened window. If you have multiple windows opened, then you have to do another click to open the window other than the last one.


I was really frustrated, whenever I need a fresh Terminal. I was able to open a new terminal only by right clicking on the Favourites icon, if there is already an open terminal.


The Activities-->Applications has a section called Other. I thought that it may be some less important applications/utilities for the desktop. But, later I discovered that it had some really important utilities such as Firewall, Network, Input Method, Date & Time, Printing, etc... I’m not sure why these are aggregated under Other.


GNOME 3 doesn’t have a easy Shut down button to power off the machine. However, if I click on the username on the top-right corner and then hold the ALT key, I can see the Power off menu item.


I cannot change the format of date & time displayed on the top panel. The main issue is that if I have to check today’s date, then I have to click and open the calendar every time. The panel displays only the weekday and hours. I still can’t figure out how the date can be displayed.


A really great application I missed in GNOME 3 is the Hamster Time tracking applet. I know that it’s not a GNOME issue, but I have to return to gnote for tracking time at work.


There are no Minimize and Maximise button for the windows, but it’s not a big issue since I rarely used them. I always preferred double-clicking on top of the window to maximise/minimise them.

The keyboard shortcut to move files to trash have changed in Nautilus. I have to press control+delete(Same as copy, paste, etc..) to move files to trash. This is useful, since it avoids accidental removal files to trash. But it's an important usability change and users should get used to it.


I’m still exploring the new features and I wish to update the list as I progress. Since I’m using the bleeding edge of Fedora, things may change in the GA release.

Update - 6/6/2011

Solved the date issue on panel by running the following command:
$ gsettings org.gnome.shell.clock show-date true

You can also install gnome-tweak-tool(available in YUM repository) to change the advanced settings in GNOME 3.

Friday, 3 September 2010

Shotwell replaces F-Spot in Ubuntu

Shotwell, the GNOME application developed in Vala and SQLite, is the default photo manager application in Ubuntu 10.10(Maverick) replacing F-Spot. It is also the default photo manager in Fedora 13 (Goddard). F-spot is the second Mono based application after Tomboy(replaced by Gnote) which is removed from the "default application" status in popular distributions. Shotwell is licensed under GNU GPL v2.1

Shotwell is still in early stages of the development, but it has proved to be a stable application to import, manage and edit(with limited capabilities) on GNU/Linux desktop. The current version of Shotwell is 0.7 and Fedora 13 ships with version 0.5. Here are some of the key features of Shotwell-0.7:

  • Import photos from digital cameras supported by gPhoto or from a disk or from F-spot
  • Supports JPEG, PNG and Raw formats.
  • Automatically organise photos based on events and collections.
  • Organise photos using tags and titles. A photo can have multiple tags. The tags will be included in the metadata when you export the photo.
  • Publish photos to Facebook, Flickr and Google Picasa
  • Rate the photos
  • Photo editing - crop, rotate, auto-enhance, red-eye correction, colour adjustments, etc..
  • Edit the photos which are not imported to shotwell.
  • Allows the user to set the photo as the desktop background and slideshows
  • Automatically detect missing photos
  • The original photos are stored in ~/Pictures
Shotwell seems to be fit for all the basic photo management tasks. However, there are some minor disadvantages which I noticed in version 0.5. The tags are case-sensitive and each time the user have to remember the exact case and spelling of the tags used earlier. An autocomplete feature which will solve this issue partially is already in the trunk. A feature request for case insensitivity is also reported in the bug tracking system.

The Shotwell team has published a short, but comprehensive user guide for end-users, which can be accessed here. Shotwell packages are available for Fedora, Ubuntu and OpenSuse. It has also a Microsoft Windows version with limited features.

Note on editing features:
Shotwell doesn't write the edits(crop, rotate, auto-enhance) to the image file. Instead it records the changes in a database and apply them on the fly when the image is viewed. This will make sure that the original image file is not tampered even if you do something wrong while editing. You can always get a modified version of the photo by exporting it. The RAW editing features are also limited in Shotwell. This may improve in the course of development.

References:
  1. Ubuntu Release Notes: http://www.ubuntu.com/testing/maverick/beta#New%20features%20in%20Maverick
  2. Fedora release notes: http://docs.fedoraproject.org/en-US/Fedora/13/html/Release_Notes/sect-Release_Notes-Changes_in_Fedora_for_Desktop_Users.html#sect-Release_Notes-Fedora_Desktop
  3. Shotwell Wiki: http://trac.yorba.org/wiki/Shotwell

Monday, 28 June 2010

64-bit Firefox and 64-bit Flash plugin

Adobe has temporarily closed the Labs program of Flash Player 10 for 64-bit Linux to revamp it's architecture and release it with more native support. They have also removed the downloads link for older release of 64 bit packages. However, if you wish to have flash-plugin without installing 32 bit libraries, follow these simple steps:
  1. Download 64 bit  plugin from this direct link (I'm not sure how long this URL will be available).
  2. Uncompress the downloaded file and copy(as root user) the shared object(libflashplayer.so) to /usr/lib64/mozilla/plugins/.

Restart Mozilla Firefox and visit about:plugins to verify the plugin. The above steps have been tested in Firefox-3.6.4 running on Fedora 13.

Reference:
https://help.ubuntu.com/community/AMD64/FirefoxAndPlugins


Caveat: Adobe flash-plugin is not FOSS.

Tuesday, 25 May 2010

Pino and Gwibber

Following the suggestion by one of the readers(Jeugo) of my earlier post, I did a quick comparison between Pino and Gwibber.

Gwibber supports a wide variety of social networking services, but Pino currently supports only identi.ca and twitter. But this doesn't sound appealing to me as I need only a twitter client.

The UI of Gwibber seems to be cluttered when compared with that of Pino. The huge font size was also annoying which reduced the number of messages shown at a time.

Pino has a tray icon through which I can easily access the application. When using Gwibber, I have to keep the window open or minimised to view the updates.

P.S: May be I will switch to Gwibber, when I start using a service which is not supported by Pino. But for now Pino is the better option.

Wednesday, 21 April 2010

Pino - GNOME client for Twitter

I was in search for a decent desktop application(in GNOME) for twitter and finally the search ends at http://pino-app.appspot.com. I haven't tried too much apps for twitter, but was not really happy with the firefox extensions available.

Pino is a  simple, fast and easy to use twitter/identi.ca client with a nice user interface. It fits into the panel as a tray icon and notifies via the notification system whenever a new tweet pops up. Setting up an account is easy and you can also use the URL shortening(goo.gl, is.gd) service from Pino. 

The source package is available for download from the above link and also available as RPM package for Fedora. If you are using Fedora 12, then just run the command "yum install pino". Pino is available as a default application in the upcoming Fedora 13 release. Check the announcement here : http://lists.fedoraproject.org/pipermail/announce/2010-April/002787.html

Visit the project website for more details and screenshots.  Feel free to use and contribute to pino.

Tuesday, 16 March 2010

കേരളത്തില്‍ ചൂടു കുറയുന്നു

കേരളത്തിലെ താപനില കഴിഞ്ഞ ചില ആഴ്ചകളായി 35 ഡിഗ്രി സെല്‍ഷ്യസിനു താഴെ വരുന്നതായി കാണുന്നു. താപനില 35നു മുകളില്‍ നിര്‍ത്താന്‍ ഇതാ ചില കുറുക്കുവഴികള്‍ :
  1. പറമ്പിലോ വഴിയോരത്തോ നില്‍ക്കുന്ന മരങ്ങള്‍ ഇനി ഒരിക്കലും വളരാന്‍ കഴിയാത്തവിധം വെട്ടിക്കളയുക. മരമുത്തശ്ശിയായാലും മുത്തശ്ശനായാലും അതുമല്ല ശിശുവായാലും ശരി, അതിനെ വെട്ടി, തായ് വേരു് തോണ്ടി അപ്പുറത്തെ പറമ്പിലോ അല്ലെങ്കില്‍ റോഡിലോ കൊണ്ടിടുക. വികസനത്തിന്റെ എറ്റവും വലിയ ശത്രു മരമാണു, അതുകൊണ്ടു അതിനെ വച്ചു പൊറുപ്പിക്കരുതു്.
  2. മണ്ണുകൊണ്ടുള്ള മുറ്റമോ നടപ്പാതയോ ഉണ്ടെങ്കില്‍ അതിന്റെ നാലു വശവും കരിങ്കല്ലു കൊണ്ടു കെട്ടി മിനിമം 6 ഇഞ്ച് കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുക (ഇനിയെങ്ങാനും മഴ പെയ്താല്‍ കാലില്‍ ചെളി പറ്റാതെ നടക്കാല്ലോ). 
  3. എത്രയും ഉയരത്തില്‍ കെട്ടിടങ്ങള്‍ കെട്ടാമോ, അത്രയും ഉയരത്തില്‍ കെട്ടി, അതിന്റെ നാലുവശവും അലൂമിനിയം ക്ലാഡിങും ചില്ലും പിടിപ്പിക്കണം.
  4. കുന്നുകളും ഉയര്‍ന്ന പ്രദേശങ്ങളും ഇടിച്ചു നിരപ്പാക്കി തരിശാക്കണം. ഇടിക്കുന്നതിനു മുമ്പ് തന്നെ ചെറിയ കുളമോ തോടോ കണ്ടുപിടിച്ചാല്‍ മണ്ണു വെയ്സ്റ്റാക്കാതെ ഉപയോഗിക്കാം (ഒരു വെടിക്കു ഡബിള്‍ ചൂട്).
    വേറെ വഴികള്‍ വല്ലതും ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ. ഇതെല്ലാം കൂട്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു proposal കൊടുക്കാം.

    Thursday, 19 November 2009

    Fedora 12 - a quick review

    Fedora 12 was officially released on Wednesday(Nov 18th) and I installed it on my office desktop today. The installation took less than 45 minutes(of which I spend 15 minutes to clean my two hard disks and select packages). Within 1 hour I was able to login to the fresh Fedora 12 desktop. As per the Fedora Project Wiki, there were lots of new features and changes. Some of them caused minor issues, but I was able to quickly overcome those and return to normal work within another 1 hour.

    Here is a list of some quick changes in Fedora 12:
    1. Gnote is the default note taking application.
    2. Empathy is the default Instant Messenger.
    3. Enhanced PackageKit for installing new software
    4. The Download folder in the desktop is renamed to Downloads. (Of course the word Downloads makes more sense).
    However, I had some issues with the new desktop. The most disturbing issue was about the screen resolution - I was able to get only a resolution of 800x600. The desktop had a Intel Original Motherboard and LG Flatron L1730S monitor. I have to install system-config-display from the yum repository to manually configure the display, but it didn't succeeded. After some quick search in Fedora Wiki, I tried the nomodeset option in boot parameters and I was able to get 1024x768.
    Reference: https://fedoraproject.org/wiki/Common_F12_bugs

    The second issue was not that much important - missing menu icon for Epiphany Web Browser. This was not a big issue, but it will surely affect the look and feel of the desktop.

    Last but not least, I took some screenshots while installing the OS, but unfortunately I couldn't find the images after logging to the desktop. I found a folder named anaconda-screenshots in /tmp, but it had only one screenshot of the 15 screenshots.

    Overall, the desktop is really good and is performing very well. There are yet more features to be explored, and I will update this post as I progress.

    Update 1:
    The Epiphany icon problem was solved after updating the gnome-desktop package(gnome-desktop.x86_64 0:2.28.1-3.fc12)

    Update 2:
    The screen resolution issue was reported in redhat bugzilla and it is fixed:
    See the bug here #538761

    Thursday, 6 August 2009

    ഗൂഗില്‍ വാര്‍ത്തയില്‍ കണ്ടതു്

    രാഷ്ട്രീയവും ഒരു തരത്തിലുള്ള കളിയായതു കൊണ്ടായിരിക്കും ഗൂഗിളിനും ഇങ്ങനെ തോന്നിയതു.

    Wednesday, 13 May 2009

    Goodbye Tomboy

    Today is my last day with Tomboy, the note taking application in GNOME. I have been using Tomboy for the past few months and was impressed by it's features. However, there has been two issues which annoyed me. The first is Tomboy's performance - the time taken to launch the application is considerable. I have 1GB ram in my PC, but Tomboy hangs whenever I have some potential applications(Firefox, Thunderbird) running in my desktop. Secondly, Tomboy is based on Mono, a patent trapped implementation from Novell.

    Thanks to Hubert Figuiere, who has ported Tomboy to C++ and released it as Gnote. Gnote is a lightweight application which is superior to Tomboy in terms of speed and has all the basic features of tomboy. The earlier version doesn't have applet support and hence we may have to start it from the Applications menu in GNOME.

    The latest version(0.3.1) has fixed this and now you can launch the application right from the panel. It also supports printing via an add-on. Another interesting feature is that you can add bug reports from bugzilla using the bugzilla add-on. The latest news is that the developers are working on a feature which do automatic import from Tomboy.

    Gnote is a budding application and have gained applause for it's speed and usability. I'm sure Gnote will surely reduce the dependency of GNOME on Mono.

    Update:
    An useful Tip : To import all your Tomboy notes to Gnote run the following command and re-login:

    $ cp .tomboy/*.note .gnote/

    Gnote may be slow when you first open your old notes, but it won't be an issue afterwards.

    Friday, 3 April 2009

    Stop Automount of Fixed hard drives

    Fedora(9 and 10) shows all device icons for all the fixed drives on the GNOME desktop, which is annoying, especially if you have another distribution/operating system installed. The following links provide a useful tip to hide the unwanted device icons from your desktop.

    Remove only HD-Partition-Icons from Gnome Desktop and keep the Hotplug-Icons

    Hiding unwanted device icons on your Fedora desktop

    Monday, 9 March 2009

    An advertisement

    A funny advertisement as seen on www.irctc.co.in.


    Not sure what would be the exiting prize :-)

    Monday, 9 February 2009

    Save Trees in Eranakulam District Court Campus

    The Eranakulam District Court authorities have decided to cut down some decades old trees claiming that they are dangerous to people and property. In addition the authorities have also decided to remove some of the trees in the Maharajas College Campus. This news was reported in the city edition of Mathrubhumi daily on Saturday(6th February). There has been a strict protest against this anti-environmental act from the Town Planning Committee and various other organisations.

    The authorities have found that some of the branches of the "accused" trees are fatal to the property and life. Instead of removing only the "fatal" branches, they have decided to remove the entire trees. The Social Forestry Division immediately issued the consent and the Public Works Department also acted quickly.( It would be nice if this enthusiasm was also shown in repairing the roads and bridges also. )

    The District Court campus and Maharajas College campus are some of the remaining greenery spots in Kochi. The lush green in the city have been replaced by huge and colourful concrete mansions. Almost 60% of the roadside trees have been cut down by the public and government in the last 3 years. The temperature and the climatic conditions of the city is turning extreme. But still, people are not at all aware about the significance of trees in maintaining our environment and nature.

    If you feel that this move is an anti-social and anti-environmental act, then join this cause in facebook

    News Update:
    KOCHI: The seven trees on the Ernakulam district court premises that were marked for cutting down have been saved from the axe for the time being.
    The decision to cut down the trees has been put on hold following protest from environmental groups and the Town Planning Standing Committee of the City Corporation.
    The fate of the trees will be decided after a spot visit by Kurian Joseph, judge of the Kerala High Court, on Wednesday
    Source: http://www.hindu.com/2009/02/09/stories/2009020955330900.htm

    Tuesday, 16 December 2008

    First time on Fedora Live CD

    I have been using Fedora GNU/Linux since it's first release and have worked on almost all versions of Fedora. But I never got a chance to test or use the Live CD version of Fedora. It is this post(appeared in fedora-india mailing list) that tempted me to download and install the Live CD version of Fedora.

    The booting procedure was straight forward and plymouth(the graphical boot loader for Fedora) is really fast. It's much faster when compared with Ubuntu boot proces, but the desktop preparation process took more time than Ubuntu.

    For testing purpose I used the Malayalam interface. It's really cool to see the traditional Malayalam font(Meera) on the desktop interface.The default input scheme, SCIM, supports four input methods - inscript, itrans, mozhi and swanalekha. Here is a screenshot

    The Fedora Live CD contains almost all of the popular applications such as Mozilla Firefox, Pidgin Instant Messenger, Transmission BitTorrent Client, Totem Movie Player, RhythmBox Music Player, GIMP, Gthumb, Gedit, SCIM, etc.. But it's really disappointing that OpenOffice.org is not included in the Live CD version, instead Abiword is included. Abiword is a great word processor, but it's not at all a complete office suite.

    Live CDs are commonly used by end users who only requires a web browser, instant messenger or an Office suite. It may be nice if the Fedora community takes steps to include OpenOffice in the Live CDs so that it can gain more popularity among end users.

    Thursday, 13 November 2008

    റെഡ്മണ്ട് ഭൂവില്‍

    എന്തൊക്കെ തമാശകളാണ് കാണേണ്ടി വരുന്നത്. സാമൂഹ്യ അടിത്തറയുള്ള സോഫ്റ്റ്‌വെയറുകള്‍ക്ക് ഉപയോക്തൃ സമൂഹങ്ങള്‍ (users group) ഉണ്ടാകുന്നത് സ്വാഭാവികമാണു്. അതിന്റെ ഉപയോഗവും വികസന രീതിയും അതു ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍, ഒരു കുത്തക കമ്പനിക്കും(സോഫ്റ്റ്‌വെയറിനു അല്ല) കേരളത്തില്‍ യൂസേഴ്സ് ഗ്രൂപ്പ ഉണ്ടായിരിക്കുന്നു. കെ-മഗ്(k-mug) എന്ന പേരില്‍ 2001 മുതല്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്ന വിവിധ ഗ്രൂപ്പുകളുടെ ലയനം കഴിഞ്ഞ മാസം കോഴിക്കോട്ടു നടന്നു. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

    കെ-മഗിന്റെ ഉത്ഘാടനം നിര്‍വഹിച്ചത് കേരളത്തില്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഘോരഘോരം പ്രസംഗിക്കുന്ന, ശ്രീ എം.പി വീരേന്ദ്രകുമാര്‍ എം.പി യാണെന്നതു ഏറ്റവും വലിയ വിരോധഭാസമായി. സോഷ്യലിസവും മുതലാളിത്തവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ പേരിലായിരിക്കും അദ്ദേഹം ഇതിനു കൂട്ടു നിന്നത് എന്നു വിചാരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ സിപിഐ(എം) പരസ്യമായി അനുകൂലിക്കുന്നു എന്നു ശ്രീ. സീതാറാം എച്ചൂരി പ്രസ്താവിച്ച (ഇവിടെ നോക്കൂ) സ്ഥിതിക്ക് സഖാക്കളായ ബഹുമാനപ്പെട്ട മേയര്‍ ശ്രീ. എം ഭാസ്കരനും, കോഴിക്കോട് എംഎല്‍എ ശ്രീ. പ്രദീപ്കുമാറും മൈക്രോസോഫ്റ്റിന്റെ(അഥവ കെ-മഗിന്റെ) കോഴി ബിരിയാണി തിന്നാന്‍ പോയത് നാണക്കേട് തന്നെയാണു്. മാത്രമല്ല, ഇടതുപക്ഷം അംഗീകരിച്ച സംസ്ഥാന ഐടി നയരേഖയുടെ ലംഘനവും.

    കോഴി ബിരിയാണി അസ്സലായി എന്നാണു് പങ്കെടുത്തവരുടെ സാക്ഷ്യപ്പെടുത്തല്‍.
    "Lunch coupons were given during registration time and K-MUG served Kozhikode Chicken Biriyani and Vegetable Biriyani for the attendees. As per the feedback from participants, lunch was excellent... "

    എന്തായാലും അടുത്ത വയലാര്‍ അവാര്‍ഡിനായി ഒരു പുസ്കകം കൂടി നമുക്ക് പ്രതീക്ഷിക്കാം - "റെഡ്മണ്ട് ഭൂവില്‍".

    അവലംബം
    http://pramode.net/2008/11/12/kerala-microsoft-users-group-launched
    http://boycottnovell.com/2008/11/11/kerala-ms-user-group

    Tuesday, 7 October 2008

    A Quick Glance at Fedora 10 beta

    Note: This article is not a comprehensive review of all the features in Fedora 10 beta.

    The Fedora 10 beta or more precisely Fedora 9.92 was released on 30th September 2008. I decided to give it a try using Xen virtualization in Fedora 9, as I don't want to install a "bleeding edge" distro in my desktop. But unfortunately, Fedora 9 has an issue with Xen Virtualization and the only work around was to get it installed through qemu. The documentation at the Fedora wiki is enough to get it started.

    However, I had a bad luck with with CD-ROM image, except that I was able to run anaconda. The first thing I noticed is the Malayalam strings in anaconda interface was not properly displayed. I discussed this matter in the IRC channel of SMC, and filed a bug in Redhat Bugzilla. I was also struck with another bug when I tried to disable the installation media and use only the Rawhide repository. The good news is that Fedora developers responded quickly to the two bug reports. Since I didn't bothered to download minimal set of the CD-ROM images, I decided to proceed with netinstall image available at Fedora download server.

    A fresh installation attempt using the netinstall image was problematic. But after several failed attempts I could connect to the fedora mirrors and start the installation. The installation took more than 4 hours. All the packages where downloaded from Internet and qemu environment was also slow. At the end anaconda hanged with the message "installing kernel-2.6.xx... ". I just closed the qemu window and boot the newly installed system using the following command:

    # qemu fedora.qcow -boot c -net nic -net user -m 512 -localtime -no-kqemu

    The graphical boot loader, rhgb has been replaced by Plymouth and if you press ESC key, then you can view the entire boot messages. After several minutes of wait, I was able to login to the new Fedora 10 desktop. may be the virtualized environment degraded the performance of the desktop.

    As soon as I logged in, the first major change I noticed is the new Echo-Icon theme. The icon set is great and gave the desktop an elegant look and feel.


    Malayalam Support

    I was curious about the Malayalam rendering and language support. Fortunately, Malayalam rendering was perfect with the patches from SMC and the new Malayalam font, Meera developed by SMC itself. Mozilla Firefox 3 and OpenOffice.org 3.0 rendered Malayalam perfectly. However, in OpenOffice there were some issues with some complex conjucts. But I won't think that these are used frequently in Malayalam content.

    The font size problem which was a major issue in the prior release was resolved and it's really cool to see Malayalam on the desktop without any rendering errors.

    Fedora also has 7 other unicode Malayalam fonts - smc-anjalioldlipi, smc-kalyani(previously MalOtf), smc-rachana, smc-raghumalayalam, smc-dhyuthi, samyak-malayalam and lohit-malayalam. However, I'm not sure whether the issues with lohit-malayalam is resolved.

    The input method configuration is also very easy. The im-chooser application guided me to configure all the required input methods in different languages. There are 4 Input schemes for Malayalam - inscript, itrans, mozhi and swanalekha.

    I think Fedora 10 may be the first GNU/Linux distribution with complete Malayalam rendering and input methods.

    Other Applications

    Fedora 10 comes loaded with GNOME-2.24 which provides many robust desktop applications. The prominent change is the inclusion of Empathy instant messenger which supports gtalk(voice and video), yahoo and several other IM protocols.

    I was also curious about the webkit powered Epiphany. But the webkit switch was not complete and the version 2.24 still uses the Gecko engine. Visit here for more details.

    This release also has better webcam support through the GNOME application called Cheese.

    There is also some menu re-arrangements in the new desktop. The Dictionary application have been moved to the Office section, earlier it was included in the Accessories section.

    To summarize, I believe that Fedora 10 is a distribution which is worth waiting for. Here is the schedule. The stable release is planned for November 2008.

    Friday, 5 September 2008

    സി-ഡാക്കിന്റെ ക്രൂരകൃത്യങ്ങള്‍

    കഴിഞ്ഞ ആഴ്ചയില്‍ ഇന്ത്യയിലെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സമൂഹത്തില്‍ സജീവ ചര്‍ച്ചയ്ക്കു ഹേതുവായത് ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ്. കമ്പ്യൂട്ടറിലും അനുബന്ധ മേഖലകളിലും ഗവേഷണവും വികസനവും (Research & Development) നടത്തുന്ന സി-ഡാക് ചില സ്വതന്ത്രസോഫ്റ്റ്‌വെയറുകളില്‍ നടത്തുന്ന വിഭജനമാണ്(forking) ചര്‍ച്ചാവിഷയമായത്.

    സി-ഡാക്കിന്റെ ചെന്നൈ കേന്ദ്രം ഗ്നോം പണിയിടത്തിനു വേണ്ടി മലയാളം അടക്കമുള്ള ഇന്ത്യന്‍ ഭാഷകളില്‍ തര്‍ജ്ജമ ചെയ്തതാണ് എറ്റവും ഒടുവില്‍ വാര്‍ത്തയായത്. സി-ഡാക് പരിഭാഷപ്പെടുത്തി എന്നു അവകാശപ്പെടുന്ന പല ഫയലുകളും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് എന്ന കൂട്ടായ്മ മുന്‍പ് ചെയ്തിട്ടുള്ളതാണ്. പല വാക്കുകള്‍ക്കും വിചിത്രമായ തര്‍ജ്ജമയാണ് സി-ഡാക്കിലെ പരിഭാഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും നല്ല ഉദാഹരണം Free Software എന്നതിന്റെ തര്‍ജ്ജമയാണ്. "സൌജന്യ സോഫ്റ്റ്‌വെയര്‍" എന്നാണ് സി-ഡാക്ക് കണ്ടെത്തിയ വാക്ക്. സി-ഡാക്കിന്റെ ഭാഷയോടുള്ള വെല്ലുവിളി ഇവിടെ കാണാം : http://downloads.bosslinux.in/Translated_Po_files/Translated_Po_files_18_languages/malayalam%20ml/

    ഇതിനു മുന്‍പ് ഡെബിയന്‍ ഗ്നു/ലിനക്ലിനെ വിഭജിച്ച് ബോസ്‌ ലിനക്സ്, ഓപ്പണ്‍ഓഫീസിനെ വിഭജിച്ച് ഭാരതീയ ഓപ്പണ്‍ഓഫീസ് എന്നിങ്ങനെ രണ്ട് "സൌജന്യ സോഫ്റ്റ്‌വെയര്‍" സി-ഡാക്കിന്റെ ബാംഗ്ളൂര്‍ കേന്ദ്രം പുറത്തിറക്കുകയുണ്ടായി. ഭാരതീയ ഓപ്പണ്‍ഓഫീസിന്റെ Credits and Contributions പേജില്‍ യഥാര്‍ത്ഥ ഓപ്പണ്‍ഓഫീസിന്റെ പരാമര്‍ശം പോലുമില്ല.

    മേല്‍പറഞ്ഞ എല്ലാ സംരംഭങ്ങള്‍ക്കും സജീവമായ ഒരു സമൂഹം ഉണ്ടെന്നിരിക്കെ, നാട്ടുകാരുടെ നികുതിപ്പണം ഇത്തരം അര്‍ത്ഥശൂന്യമായ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ഗൌരവമായി ആലോചിക്കേണ്ടതാണ്. സി-ഡാക്കിനു സ്വതന്ത്രസോഫ്റ്റ്‌വെയറിനെ പിന്തുണയ്ക്കണമമെന്നു ആത്മാര്‍ത്ഥമായി ആഗ്രഹമുണ്ടെങ്കില്‍ സംരംഭങ്ങളുടെ യഥാര്‍ത്ഥ സമൂഹവുമായി(upstream community) ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതാണ്. അല്ലാതെ, സംരംഭങ്ങളുടെ വിഭജനം ഒരു തരത്തിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സമൂഹത്തിനു ഗുണം ചെയ്യില്ല.